Posts

Showing posts from June, 2025

143 ഭാ​ഗം 1: ആരോഹണം

അവസാനമൊഴി - ആമ്മേൻ! ആമ്മേൻ! 1203. ഭൗതികമോ ബാഹ്യമോ ആയ എന്തെങ്കിലും സംഭവങ്ങളാൽ നാം നിരാശരാകുമ്പൊഴൊക്കെയും, അഥവാ നമുക്കുള്ളിലെ എന്തോ ഒന്ന് നമ്മുടെ മോശം മാനസികാവസ്ഥയ്ക്ക് ഹേതുവാകുമ്പോഴെല്ലാം...നമ്മുടെ സന്യാസാനുഷ്ഠാനങ്ങൾ നാം പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധാപൂർവ്വം പുനഃപരിശോധിക്കണം. 1204. അകമേനിന്ന് അനാരോഗ്യം നമ്മെ അലട്ടുകയും പുറമേനിന്ന് പീഢകൾ കോലാഹലമുയർത്തുകയും ചെയ്യുമ്പോൾ, ഏതെങ്കിലും തരത്തിലുള്ള പ്രതിവിധി തേടുന്നതിനു മുമ്പ്...നമ്മുടെ സന്യാസാനുഷ്ഠാനങ്ങൾ നാം പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധാപൂർവ്വം പുനഃപരിശോധിക്കണം. 1205. ലോകത്തിന്റെയും ശരീരത്തിന്റെയും പിശാചിന്റെയും പ്രലോഭനങ്ങളാൽ നാം ആക്രമിക്കപ്പെട്ട് പാപത്തോടുള്ള വെറുപ്പ് നമുക്ക് നഷ്ടപ്പെടുമ്പോഴെല്ലാം...നമ്മുടെ സന്യാസാനുഷ്ഠാനങ്ങൾ നാം പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധാപൂർവ്വം പുനഃപരിശോധിക്കണം. 1206. മന്ദോഷ്ണത നമ്മെ ആമഗ്നരാക്കുമ്പോഴും അഴിമതി നമ്മെ ഭഗ്നാശരാക്കുമ്പോഴും, ദൈവസ്നേഹ തീക്ഷ്ണത വിദൂരസ്ഥമായോ ഏറെക്കുറെ അസാധ്യമായോ അനുഭവപ്പെടുമ്പോൾ...നമ്മുടെ സന്യാസാനുഷ്ഠാനങ്ങൾ നാം പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധാപൂർവ്വം പുനഃപരിശോധിക്കണം. 120...

142 ഭാ​ഗം 1: ആരോഹണം

136. വേനലവധിയുടെ സമയക്രമം ഓഗസ്റ്റ് 1 മുതൽ സെപ്തംബർ 20 വരെ 1201. - ഇടദിവസങ്ങളിലെ സമയക്രമം: 5:00 - 5:30 - പ്രാർത്ഥനകൾ 5:30 - 7:00 - പ്രാർത്ഥനയും ധ്യാനവും 7:00 - 11:00 - പ്രഭാതഭക്ഷണം, തീർത്ഥയാത്ര, വായന, ജോലി 11:00 - 12:00 - പ്രഭാഷണം 12:00 - 1:00 - പ്രാർത്ഥനകൾ 1:00 - 1:30 - ഉച്ചഭക്ഷണം 1:30 - 3:00 - കായികാദ്ധ്വാനം 3:00 - 4:00 - നിശ്ശബ്ദമായ ഒഴിവുസമയം 4:00 - 6:00 - നടത്തം / ഉല്ലാസയാത്ര 6:00 - 6:30 - പ്രാർത്ഥനകൾ 6:30 - 8:00 - പഠനം 8:00 - 9:00 - അത്താഴവും പ്രാർത്ഥനകളും 1202. - ഞായറാഴ്ചയിലെ സമയക്രമം: 5:00 - 5:30 - പ്രാർത്ഥനകൾ 5:30 - 7:00 - വി. കുർബാനയും ധ്യാനവും 7:00 - 11:00 - പ്രഭാതഭക്ഷണം, ഉല്ലാസം, രണ്ടാം ദിവ്യബലി 11:30 - 12:00 - പ്രഭാഷണം 12:00 - 1:00 - പ്രാർത്ഥനകൾ  1:00 - 1:30 - ഉച്ചഭക്ഷണം 1:30 - 3:00 - ഉല്ലാസം 3:00 - 4:00 - ഒഴിവുസമയം 4:00 - 5:30 - ഉല്ലാസം  5:30 - 6:00 - പ്രാർത്ഥനകൾ 6:00 - 7:00 - പഠനം 7:00 - 8:00 - ആഘോഷമായ വേസ്പര 8:00 - 9:00 - അത്താഴവും പ്രാർത്ഥനകളും

141 ഭാ​ഗം 1: ആരോഹണം

135. വേനൽക്കാല സമയക്രമം മെയ് 1 മുതൽ ജൂലൈ 31 വരെ 1197. - ഇടദിവസങ്ങളിലെ സമയക്രമം: 4:00 - 4:30 - പ്രാർത്ഥനകൾ 4:30 - 5:30 - വി. കുർബാനയും ധ്യാനവും 5:30 - 7:00 - പഠനം 7:00 - 7:30 - പ്രഭാതഭക്ഷണം 7:30 - 9:30 - വിദ്യാലയം 9:30 - 10:00 - പ്രാർത്ഥനകൾ 10:00 - 12:00 - വിദ്യാലയം 12:00 - 1:00 - പ്രാർത്ഥനകൾ 1:00 - 1:30 - ഉച്ചഭക്ഷണം 1:30 - 2:00 - ഉല്ലാസം 2:00 - 3:00 - പഠനം 3:00 - 3:30 - പ്രാർത്ഥനകൾ 3:30 - 5:00 - പഠനം 5:00 - 6:00 - പ്രാർത്ഥനകൾ 6:00 - 7:00 - തീർത്ഥാടനം / നടത്തം 7:00 - 8:00 - പഠനം 8:00 - 8:30 - അത്താഴം 8:30 - 9:00 - പ്രാർത്ഥനകൾ 1198. - തിരുനാൾദിന സമയക്രമം: 5:00 - 5:30 - പ്രാർത്ഥനകൾ 5:30 - 6:30 - വി. കുർബാനയും ധ്യാനവും 6:30 - 8:30 - പഠനം 8:30 - 9:00 - പ്രഭാതഭക്ഷണം 9:00 - 11:00 - തീർത്ഥാടനം/ഉല്ലാസയാത്ര 11:00 - 12:00 - പഠനം 12:00 - 1:00 - പ്രാർത്ഥനകൾ 1:00 - 1:30 - ഉച്ചഭക്ഷണം 1:30 - 2:00 - ഉല്ലാസം 2:00 - 4:30 - പഠനം 4:30 - 5:00 - പ്രാർത്ഥനകൾ 5:00 - 6:00 - പഠനം 6:00 - 8:00 - തീർത്ഥയാത്ര/നടത്തം 8:00 - 8:30 - അത്താഴം 8:30 - 9:00 - പ്രാർത്ഥനകൾ 1199. - ഞായറാഴ്ചയിലെ സമയക്രമം: 5:00 - 5:30 - പ്രാർത്ഥ...

(140) ഭാ​ഗം 1: ആരോഹണം

134. ശൈത്യകാല സമയക്രമം സെപ്തംബർ 21 മുതൽ മെയ് 1 വരെ 1193. - ഇടദിവസത്തെ സമയക്രമം 4:00 - 4:30 - പ്രാർത്ഥനകൾ 4:30 - 5:30 - വി. കുർബാനയും ധ്യാനവും 5:30 - 7:00 - പഠനം 7:00 - 7:30 - പ്രഭാതഭക്ഷണം 7:30 - 9:30 - വിദ്യാലയം 9:30 - 10:00 - പ്രാർത്ഥനകൾ 10:00 - 12:00 - വിദ്യാലയം 12:00 - 1:00 - പ്രാർത്ഥനകൾ 1:00 - 1:30 - ഉച്ചഭക്ഷണം 1:30 - 2:00 - ഉല്ലാസം 2:00 - 3:00 - തീർത്ഥാടനം/നടത്തം 3:00 - 3:30 - പ്രാർത്ഥനകൾ 3:30 - 5:30 - പഠനം 5:30 - 6:30 - പ്രാർത്ഥനകൾ 6:30 - 8:00 - പഠനം 8:00 - 8:30 - അത്താഴം 8:30 - 9:00 - പ്രാർത്ഥനകൾ *** വർഷത്തിലെ ഓരോ ദിവസവും, ആന്തരികവും ബാഹ്യവുമായ ശുശ്രൂഷകളും യാമപ്രാർത്ഥനകളും രാവിലെ 7:30നും ഉച്ചയ്ക്ക് 1 മണിക്കുമിടയിലും അതുപോലെത്തന്നെ ഉച്ചതിരിഞ്ഞ് 2 മണിക്കും 8 മണിക്കുമിടയിലും നടത്താവുന്നതാണ്. 1194. - തിരുനാൾ സമയക്രമം 5:00 - 5:30 - പ്രാർത്ഥനകൾ 5:30 - 6:30 - വി. കുർബാനയും ധ്യാനവും 6:30 - 8:30 - പഠനം 8:30 - 9:00 - പ്രഭാതഭക്ഷണം 9:00 - 9:30 - പ്രാർത്ഥനകൾ  9:30 - 11:00 - തീർത്ഥാടനം/വിനോദയാത്ര 11:00 - 12:00 - പഠനം 12:00 - 1:00 - പ്രാർത്ഥനകൾ 1:00 - 1:30 - ഉച്ചഭക്ഷണം 1:30 - 2:00 - ഉല്...

(139) ഭാ​ഗം 1: ആരോഹണം

133. നിശ 1188. രാത്രിയിലെ ഏഴാം ഭക്തഭ്യാസം "സ്വർഗ്ഗാരോഹണം'' എന്നാണറിയപ്പെടുന്നത്. ഇത് നിശാപ്രാർത്ഥനകളും അതോടൊപ്പം വി. യൗസേപ്പിന്റെ ലുത്തിനിയയും (വാചിക പ്രാർത്ഥന) പൊതുവും പ്രത്യേകവുമായ നമ്മുടെ ആത്മശോധനയും അതുപോലെത്തന്നെ അടുത്ത ദിവസത്തെ ധ്യാനത്തിനും ദിവ്യകാരുണ്യ സ്വീകരണത്തിനുമായുള്ള ഒരുക്കവും (മാനസിക പ്രാർത്ഥന) ഉൾപ്പെടുന്നു. 1189. ഈ ഭക്തഭ്യാസം നടക്കുന്നത് ദിവസത്തിന്റെ അന്ത്യത്തിലാണ്. ഒരു പള്ളിയിലോ കപ്പേളയിലോ പൊതു വിശ്രമമുറിയിലോ വച്ച് ഇതു നടത്താവുന്നതാണ്. ഏറ്റവും ഹ്രസ്വമായ ഭക്തഭ്യാസമാണിത്. നിശാപ്രാർത്ഥനയിൽ എപ്പോഴും മരണത്തിനുള്ള പ്രത്യക്ഷമായ ഒരുക്കവും പൂർണ്ണ മനഃസ്താപ പ്രകരണവുമുണ്ടായിരിക്കണം. അപ്രകാരം, ഇടയ്ക്കിടെ, പ്രത്യേകിച്ചും ഭൗതികമോ ധാർമികമോ ആയ എന്തെങ്കിലും വിപത്സന്ധിയുള്ളപ്പോൾ ഇതു നിർവ്വഹിക്കുന്നത് ഓരോരുത്തരും ശീലിക്കും. ഈ ഭക്തഭ്യാസം അവസാനിക്കുന്നത് സന്തോഷകരമായ ഒരു മരണത്തിനുള്ള നിയോഗത്തിനുവേണ്ടി വി. യൗസേപ്പിന്റെ ലുത്തിനിയ പ്രകടമായി ഉരുവിട്ടുകൊണ്ടാണ്. 1190. പൊതുവും പ്രത്യേകവുമായ ആത്മശോധന പതിനഞ്ചു മിനിറ്റിൽ കൂടുകയോ പത്തു മിനിറ്റിൽ കുറയുകയോ അരുത്. നിശാപ്ര...

(138) ഭാ​ഗം 1: ആരോഹണം

132. സൂര്യാസ്തമയം 1178. സൂര്യാസ്തമയത്തിനുള്ള ആറാമത്തെ ഭക്തഭ്യാസം "തിരുക്കുടുംബവുമായുള്ള ഐക്യം'' എന്നാണറിയപ്പെടുന്നത്. ജപമാല, പരിശുദ്ധ മാതാവിന്റെ ലുത്തിനിയ, ദിവ്യകാരുണ്യാശീർവ്വാദം (വാചിക പ്രാർത്ഥന), ആത്മീയോപദേശ സ്വീകരണത്തിനുവേണ്ടി നമ്മുടെ അനുദിന പ്രചോദനങ്ങളുടെ രേഖപ്പെടുത്തൽ (മാനസിക പ്രാർത്ഥന) എന്നിവ ഇതുൾക്കൊള്ളുന്നു. 1179. കുരിശുമണിയോടും അതിന്റെ പ്രത്യേക പ്രാർത്ഥനയോടും കൂടെയാണ് ഇതാരംഭിക്കുന്നത്. ജപമാലയെ സംബന്ധിച്ചിടത്തോളം, ഏറ്റവും ആഘോഷമായ തിരുനാളുകളിൽ, വി. ലൂയി ദെ മോൺഫോർട്ടിന്റെ രീതിയുടെ വിചിന്തനങ്ങളും നിയോഗങ്ങളും ഉൾച്ചേർത്തുകൊണ്ടുള്ള സുദീർഘമായ രീതി നാം ഉപയോഗിക്കും. ഓരോ ദശകത്തിനുമൊടുവിൽ ഓരോ ക്രിസ്തീയ രഹസ്യത്തിലും കാണപ്പെടുന്ന എളിമയെന്ന പുണ്യം സവിശേഷമായി നേടിയെടുക്കുന്നതിനായി "ഹൃദയ ശാന്തതയും എളിമയുമുള്ള ഈശോ, മറിയം, യൗസേപ്പേ, ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടേതു പോലെയാക്കണമേ'' എന്നു പ്രാർത്ഥിക്കും. കാരണം, വ്യക്തിപരവും സാർവ്വത്രികവുമായ വിശുദ്ധീകരണത്തിന് എളിമ സർവ്വോപരി ആവശ്യമാണ്. 1180. സന്തോഷ രഹസ്യങ്ങൾ: (1) പരിശുദ്ധ കന്യാമറിയത്തോടുള്ള മാലാഖയുടെ അരുളപ്പ...

(137) ഭാ​ഗം 1: ആരോഹണം

131. അപരാഹ്നം 1166. "സായാഹ്ന ബലി'' എന്നറിയപ്പെടുന്ന അഞ്ചാം ഭക്തഭ്യാസം വേസ്പര സമയത്തുള്ളതാണ്. കുരിശിന്റെ ഗീതവും ഏറ്റവും അമൂല്യ തിരുരക്ത സമർപ്പണവും അതോടൊപ്പം തിരുഹൃദയത്തിന്റെയും തിരുനാമത്തിന്റെയും മാറിമാറിവരുന്ന ലുത്തിനിയകളും (വാചിക പ്രാർത്ഥന) സുവിശേഷത്തിന്റെ ഒരു അദ്ധ്യായത്തിന്റെ ഗണംതിരിഞ്ഞുള്ള വായനയും (മാനസിക പ്രാർത്ഥന) ഉൾപ്പെടുന്നു. 1167. ഈ ഭക്തഭ്യാത്തിന്റെ സമയവും ഉള്ളടക്കവും കർത്താവിന്റെ മരണവേദനയുമായി ബന്ധപ്പെട്ടുള്ളതാണ്. മരണമണി പ്രാണവേദനയുടെ ഒരടയാളമാണ്. ഉയിർപ്പുകാലത്തൊഴികെ വലിയ നോമ്പിലും എല്ലാ വെള്ളിയാഴ്ചകളിലും ഈ മണിമുഴക്കുന്നു. ഓരോന്നിനുമിടയ്ക്ക് ഒരു ത്രിത്വസ്തുതിക്കുള്ള സമയം അനുവദിച്ചുകൊണ്ട്, വളരെ സാവധാനവും ആഘോഷവുമായി ചെയ്യുന്ന ഇക്കാര്യം 33 മണിയടികൾ ഉൾക്കൊള്ളുന്നു. നിശ്ശബ്ദമായി പ്രാർത്ഥിച്ചുകൊണ്ടോ വിശ്വാസപ്രമാണവും മനഃസ്താപപ്രകരണവും അതോടൊപ്പം വ്യാകുലയായ നമ്മുടെ മാതാവിനോട് ഒരു നന്മ നിറഞ്ഞ മറിയമേ-യും ചൊല്ലിക്കൊണ്ടോ നാമതു ശ്രവിക്കുന്നു. 1168. ഈ ഭക്തഭ്യാസം ആരംഭിക്കുന്നത് കുരിശിനോടുള്ള ഗീതത്തോടുകൂടെയാണ്. ഈ ശീർഷകം "രാജപതാക'' (Vexilla Regis) മാത്...

(136) ഭാ​ഗം 1: ആരോഹണം

130. മദ്ധ്യാഹ്നം 1153. "രൂപാന്തരീകരണം'' എന്നറിയപ്പെടുന്ന നാലാം ഭക്തഭ്യാസം 'കർത്താവിന്റെ മാലാഖേ'യും "മരിയാഞ്ജലി''യും വാചികപ്രാർത്ഥനയായും ആത്മശോധനയും ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ ഒരദ്ധ്യായത്തിന്റെ ഗണംതിരിഞ്ഞുള്ള വായന മാനസികപ്രാർത്ഥനയായും ഉൾക്കൊള്ളുന്നു. 1154. ഏതെങ്കിലും ഭക്തഭ്യാസത്തിനായി പള്ളിയിലോ കപ്പേളയിലോ മറ്റ് ഭക്തസ്ഥലത്തോ നാം പോകുമ്പോഴെല്ലാം സമാനമായ സാഹചര്യങ്ങൾക്കു നിർദ്ദേശിച്ചിട്ടുള്ളവ നാം പാലിക്കുന്നു. ആദ്ധ്യാത്മിക പാരായണത്തിൽ നമുക്കു പ്രിയപ്പെട്ട ഭാഗം ഏശയ്യാ പ്രവാചകന്റെ പുസ്തകമാണ്. എങ്കിലും, വലുതും ചെറുതുമായ മറ്റു പ്രവാചകന്മാരുടെ പുസ്തകങ്ങൾ, സവിശേഷമായി വിശുദ്ധീകരണ കർമത്തെ സംബന്ധിക്കുന്ന അവരുടെ പ്രവചനങ്ങൾ, ജ്ഞാന ഗ്രന്ഥങ്ങളോടൊപ്പം വായിക്കേണ്ടതാണ്. എന്നിരുന്നാലും ഏറ്റവും ആദ്ധ്യാത്മികമായ പഠനങ്ങളും സാന്ത്വനങ്ങളുമെന്ന നിലയ്ക്ക് ഏശയ്യാ പ്രവാചകന്റെ പുസ്തകം അതിന്റെ പൂർണ്ണതയിൽ വർഷം മുഴുവനും വായിക്കുകയും പുനർവായിക്കുകയും വേണം. 1155. "മരിയാഞ്ജലി''യായി വർഷങ്ങളോളം നാമുപയോഗിച്ച, വി. ബൊനെവെഞ്ചർ രചിച്ചതെന്നു കരുതപ്പെടുന്ന ഒന്നിനു പകരം,...

(135) ഭാ​ഗം 1: ആരോഹണം

129. പകൽസമയത്ത് 1144. പഠന സമയങ്ങൾക്കും ക്ലാസ്സുകൾക്കും മുമ്പായി, എല്ലാവരും സാഘോഷമായ കുരിശടയാളം വരയ്ക്കുക. പിന്നീട് വേദോപദേശ ഗ്രന്ഥത്തിലെപ്പോലെ സ്നേഹപ്രകരണവും "ജ്ഞാനത്തിന്റെയും അറിവിന്റെയും എല്ലാ സമ്പത്തും ഉൾക്കൊള്ളുന്ന യേശുവിന്റെ തിരുഹൃദയമേ, ഞങ്ങളിൽ കനിയണമേ'', "സത്പഠനങ്ങളുടെ മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ'', പരിശുദ്ധ കെരൂബുകളേ, സെറാഫുകളേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ'', പരിശുദ്ധ സഭാപിതാക്കന്മാരേ, വേദപാരംഗതന്മാരേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ'' എന്നെല്ലാമുള്ള അർത്ഥനകൾ നാം പ്രാർത്ഥിക്കും. ഓരോ ക്ലാസ്സിനും മുമ്പായി ഓരോ അദ്ധ്യാപകനും തന്റെ വിദ്യാർത്ഥികൾക്കൊപ്പം ഈ പ്രാർത്ഥനകൾ ഉപയോഗിക്കും. 1145. പഠനസമയങ്ങളുടെ അവസാനത്തിൽ, നേതാവ് ഇപ്രകാരം പ്രാർത്ഥന തുടങ്ങുന്നു: "സർവ്വശക്തനായ ദൈവമേ, അങ്ങയുടെ എല്ലാ വരദാനങ്ങൾക്കുമായി ഞങ്ങളങ്ങേയ്ക്കു നന്ദിയർപ്പിക്കുന്നു., എന്നെന്നും ജീവിച്ചുവാഴുന്ന കർത്താവേ, ആമ്മേൻ''. എല്ലാവരും ഇപ്രകാരം പ്രത്യുത്തരിക്കുന്നു: "കർത്താവേ, ഞനങ്ങയുടെ കല്പനകളിൽ വിശ്വസിച്ചതിനാൽ നന്മയും അച്ചടക്കവും ജ്ഞാനവും എ...

(134) ഭാ​ഗം 1: ആരോഹണം

128. പകലാർദ്ധം 1126. മൂന്നാം ഭക്തഭ്യാസം "തിരുസ്സഭയുമായുള്ള എെക്യം'' എന്നാണു വിളിക്കപ്പെടുന്നത്. പരിശുദ്ധാത്മാവിന്റെ സീക്വൻസും അനുദിനവിശുദ്ധചരിത വായനയും വാചികപ്രാർത്ഥനയായും ലേഖനങ്ങളിൽ നിന്നുള്ള ഒരദ്ധ്യായത്തിന്റെ ഗണംതിരിഞ്ഞുള്ള പ്രാർത്ഥന മാനസികപ്രാർത്ഥനയായും അതുൾക്കൊള്ളുന്നു. 1127. പള്ളിയിലോ കപ്പേളയിലോ ഈ ഭക്തഭ്യാസത്തിനു നിയോഗിക്കപ്പെട്ട മറ്റൊരു സ്ഥലത്തോ സമൂഹം ഒരുമിച്ചുകൂടുന്നു. നിശ്ശബ്ദമായ ആരാധനയിൽ സമൂഹം കാത്തുനില്ക്കുമ്പോൾ, രണ്ട് സന്യാസ സഹകാരികളാൽ അനുഗമിക്കപ്പെട്ട് വായനക്കാരൻ പ്രസംഗപീഠത്തിലേക്കു പോയി, ഭക്തഭ്യാസത്തിനു തുടക്കമിടുന്നു. അദ്ദേഹം അതിന്റെ പൂർണ്ണതയിൽ അതു നിയന്ത്രിക്കുന്നു. വായനക്കാരനും അദ്ദേഹത്തിന്റെ സഹകാരികളും ഒന്നാം ഗണവും ഇരുവശങ്ങളിലുമുള്ള സമൂഹാംഗങ്ങൾ രണ്ടും മൂന്നും ഗണങ്ങളുമായി വർത്തിക്കുന്നു. 1128. വലിയ സമൂഹങ്ങളിൽ, വായനക്കാരന്, ഇടദിവസങ്ങളിൽ രണ്ടും ഞായറാഴ്ചകളിലും നമ്മുടെ മദ്ധ്യസ്ഥവിശുദ്ധരുടെ തിരുനാൾദിനങ്ങളിലും നാലും ഏറ്റവും വലിയ ആഘോഷമുള്ള തിരുനാളുകളിൽ ആറും സഹകാരികളുണ്ടായിരിക്കും. അകത്തു പ്രവേശിക്കുമ്പോഴും പുറത്തു പോകുമ്പോഴും അവർ വായനക്കാരന്റെ മുമ്പേ ന...

(133) ഭാ​ഗം 1: ആരോഹണം

127. യാമപ്രാർത്ഥനകൾ 1114. പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും സായാഹ്നത്തിലുമുള്ള "കർത്താവിന്റെ മാലാഖ''യ്ക്കു ശേഷം ദിവ്യകാരുണ്യമുള്ള പള്ളിയിലോ കപ്പേളയിലോ യാമത്തിന്റെ ഇരുഗണമായുള്ള പ്രാർത്ഥനയ്ക്കായി, അതായത്, പ്രഭാത പ്രാർത്ഥനയ്ക്കായും മദ്ധ്യാഹ്നത്തിലെ പകൽസമയപ്രാർത്ഥനയ്ക്കായും വൈകിയ അപരാഹ്നത്തിൽ സായാഹ്നപ്രാർത്ഥനയ്ക്കുമായി നാം ഒത്തുചേരുന്നു. 1115. യാമത്തിന്റെ ഇരുഗണമായുള്ള പ്രാർത്ഥനയുടെ ഈ സമയങ്ങൾക്ക്, വിദ്യാർത്ഥികളുടെ ഭവനത്തിലെ കർത്തവ്യങ്ങളും ഇടവകയിലെ ബാഹ്യ ശുശ്രൂഷകളും കണക്കിലെടുത്തുകൊണ്ട്, പ്രാദേശികാധികാരിക്ക് മാറ്റം വരുത്താവുന്നതാണ്. എന്നിരുന്നാലും സമയക്രമം ഒരു പെന്തക്കുസ്തായ്ക്കെങ്കിലും (അമ്പതു ദിവസ കാലഘട്ടം), ഒരു യഥാർത്ഥ അനുഭവത്തിനും വസ്തുനിഷ്ഠമായ വിലയിരുത്തലിനുമായി അഭംഗുരം കാത്തുസൂക്ഷിക്കേണ്ടതാണ്. 1116. സഭാസമൂഹത്തിന്റെ പ്രകടമായ ഭക്തഭ്യാസങ്ങൾ ഒരേ സമയത്ത് എന്നാൽ വ്യത്യസ്തമായൊരു സ്ഥലത്ത് യാമപ്രാർത്ഥനയ്ക്കു തടസ്സം വരുത്താതെ നടത്തണോ അതോ അർദ്ധ-അവിരാമ പ്രാർത്ഥനയുടെ പ്രാർത്ഥനാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് യാമപ്രാർത്ഥനയ്ക്കു ശേഷം അതു നടത്തുകയോ ചെയ്യണമെന്ന് പ്രാദേശികാധികാരിക്ക് നിശ്ച...

(132) ഭാ​ഗം 1: ആരോഹണം

126. വായനയും ധ്യാനവും 1100. ദിവ്യബലിയർപ്പണത്തിനും മറ്റ് ആരാധനക്രമ ആഘോഷങ്ങൾക്കുമായി പരിശുദ്ധ ദേവാലയം, തിരുപ്പാത്രങ്ങൾ, തിരുവസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം ദേവാലയ ശുശ്രൂഷി സദാ മുൻകൂട്ടി ചിന്തിക്കുകയും നല്ലപോലെ ഒരുക്കുകയും വേണം. സമൂഹത്തിന്റെ കർമവിധി നിർവ്വാഹകനും ജനങ്ങളുടെ കർമവിധി നിർവ്വാഹകനും ആരാധനക്രമ കർമങ്ങളിൽ എല്ലാം നിയോഗിച്ച് വിഭജിച്ചു നൽകുകയും ആരാധനക്രമത്തിന്റെ സമയത്ത്, സഭാസമൂഹ ദിവ്യബലി, ഇടവക ദിവ്യബലി, വേസ്പര, ദിവ്യകാരുണ്യാശീർവ്വാദം മുതലായ എന്തായിരുന്നാലും, അവർ സമൂഹത്തെയും ജനങ്ങളെയും വ്യക്തിപരമായി നിയന്ത്രിക്കും. 1101. അതുപോലെ, ദേവാലയ ശുശ്രൂഷിയും കർമവിധി നിർവ്വാഹകനും അഥവാ അത്യാവശ്യമെങ്കിൽ മറ്റൊരാളുമായിരിക്കും മറ്റെല്ലാ ഭക്ത്യാസങ്ങൾക്കും ചുമതലയുള്ളവർ. അപ്രകാരം അവർക്ക് എല്ലാം മുൻകൂട്ടി ചിന്തിക്കാനും ഒരുക്കാനും നിയോഗിക്കാനും നിയന്ത്രിക്കാനും സാധിക്കും. അങ്ങനെ, ദൈവശുശ്രൂഷയുടെ ഓരോ ഭാഗത്തിന്റെയും ബാഹ്യ നിർവ്വഹണം പൂർണ്ണമായി നിർവ്വഹിക്കപ്പെടുകയും സന്നിഹിതരായ എല്ലാവർക്കും ആത്മീയോത്ക്കർഷമുണ്ടാകുകയും ചെയ്യുന്നു. 1102. ഓരോ ഭക്തഭ്യാസത്തിന്റെയും മുഖ്യഭാഗം, മാനസിക പ്രാർത്ഥന എന്നറിയപ്പെടുന്നതാണ...

(131) ഭാ​ഗം 1: ആരോഹണം

125. കുർബാനയുടെ പരിശുദ്ധ ബലി 1064. ദിവ്യബലിയിൽ, പ്രാരംഭകർമം, സുവിശേഷം, വിശ്വാസപ്രമാണം, വിശ്വാസികളുടെ പ്രാർത്ഥന, സ്ത്രോത്രയാഗപ്രാർത്ഥനയുടെ ആമുഖം, കർതൃ പ്രാർത്ഥന, സമാപന കർമം എന്നിവയ്ക്ക് നാം എഴുന്നേറ്റു നിൽക്കും. ആദ്യ രണ്ടു വായനകൾക്കും പ്രസംഗം, കാഴ്ചവയ്പ്, കുർബാന സ്വീകരണാനന്തര നന്ദിപ്രകാശനം എന്നിവയ്ക്ക് നാം ഇരിക്കും. സ്ത്രോത്രയാഗ പ്രാർത്ഥന, ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള അടുത്ത ഒരുക്കം എന്നിവയ്ക്ക് നാം മുട്ടുകുത്തും. മുഖ്യകാർമികൻ ഇരിക്കുമ്പോഴെല്ലാം നാം ഇരിക്കും. 1065. ദിവ്യബലിമദ്ധ്യേ, ദൈവിക രഹസ്യമോ അതിലുള്ള നമ്മുടെ പങ്കാളിത്തത്തെ നേരിട്ട് പരിപോഷിപ്പിക്കുന്നതോ അല്ലാത്ത മറ്റെന്തെങ്കിലും ശ്രദ്ധിക്കുന്നത് നിഷിദ്ധമാണ്. തത്ഫലമായി, പ്രത്യേക അനുവാദം കൂടാതെ, ആരാധനക്രമ പ്രാർത്ഥനാ പുസ്തകങ്ങൾക്കു പുറമെയുള്ള മറ്റെന്തെങ്കിലും നമ്മുടെ സന്യസ്തർ ഉപയോഗിക്കുന്നത് അനുവദനീയമല്ല. 1066. സമൂഹ ദിവ്യബലിയെ അർദ്ധ-ആശ്രമ ബലിയായി കരുതണം. പ്രത്യേകിച്ചും നമ്മുടെ കർത്താവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും മാലാഖമാരുടെയും വി. യൗസേപ്പിന്റെയും വി. സ്നാപക യോഹന്നാന്റെയും പരിശുദ്ധരായ അപ്പസ്തോലന്മാരുടെയും വേദപാരംഗതന്...

(130) ഭാ​ഗം 1: ആരോഹണം

124. ദേവാലയത്തിൽ - ദിവ്യബലിയ്ക്കായ് 1050. തുടർന്ന്, നിശ്ശബ്ദമായി സമയക്രമം പോലെ, ഇവിടെ പരാമർശിക്കുന്ന ഒന്നിനുശേഷം സാധാരണ ചെയ്യുന്നതുപോലെ, ദിവ്യബലിക്കോ ധ്യാനത്തിനോ പഠനത്തിനോ നാം പോകുന്നു. പോകുംവഴിയിൽ നാം തനിച്ചോ നമുക്കടുത്തുള്ള സഹസന്യാസിയുമായി ചേർന്നോ നാം പ്രാർത്ഥിക്കും. 1051. വരാന്തയിലൂടെ പോകുമ്പോഴും ചവിട്ടുപടികൾ കയറിയിറങ്ങുമ്പോഴും, സമയം അനുവദിക്കുന്നതിനനുസരിച്ച്, ഒന്നിൽക്കൂടുതൽ തവണ നാം ക്രിസ്തീയ പ്രകരണങ്ങൾ ആവർത്തിച്ച് ചൊല്ലും. ഇവയും നിശ്ശബ്ദത ഉറപ്പാക്കാൻ സഹായിക്കും. 1052. കന്യകാമറിയത്തിന്റെ തിരുനാൾദിനങ്ങൾക്കു തലേന്ന്, നാം ചവിട്ടുപടികൾ കയറിയിറങ്ങുമ്പോഴും പുറത്തുപോകുമ്പോഴും അകത്തുപ്രവേശിക്കുമ്പോഴും ക്രിസ്തീയ പ്രകരണങ്ങൾക്കു പകരമായി നന്മനിറഞ്ഞ മറിയമേ എന്ന ജപത്തിന്റെ ആദ്യഭാഗം നാം ആവർത്തിക്കുകയും തിരുനാൾ ദിനത്തിൽ പരിശുദ്ധ മറിയമേ എന്ന രണ്ടാം പകുതി പ്രാർത്ഥിക്കുകയും ചെയ്യും. 1053. പുറംയാത്രകളിൽ നാം തനിച്ചോ സഹസന്യാസിക്കൊപ്പമോ പ്രാർത്ഥിക്കും. ജപമാലയുടെ ഒരു ദശകം നാം ചൊല്ലുകയും ശേഷമുള്ള സമയം ദൈവത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടും വഴിയിൽ നാം കണ്ടുമുട്ടുന്നവരുടെ മാലാഖമാരുമായി സ്വയ...

(129) ഭാ​ഗം 1: ആരോഹണം

123. ഉറക്കറകളിൽ നിന്ന് പള്ളിയിലേയ്ക്ക് 1036. ഉറക്കമുണരുമ്പോൾ ഓരോരുത്തരും കുരിശടയാളത്താൽ സ്വയം ആശീർവ്വദിക്കുന്നു. അപ്രകാരം, തന്റെ ആദ്യ വാക്കുകൾ മൂന്നു ദൈവിക വ്യക്തികളിലേക്കുള്ള ഒരുയർച്ചയായിരിക്കും. അപ്രകാരം, തന്റെ വ്യക്തിപരമായ ഭക്ത പ്രാർത്ഥനകളിൽ തന്റെ ആത്മാവിലധിവസിക്കുന്ന പരിശുദ്ധ ത്രിത്വത്തിൽ അയാൾ കേന്ദ്രീകരിച്ചിരിക്കും. 1037. ഉറക്കമുണർന്നയുടൻ ഇപ്രകാരം പറയണം: നേതാവ്: "ഞാനിതാ, അങ്ങെന്നെ വിളിച്ചല്ലോ. കർത്താവേ, അരുൾച്ചെയ്താലും. അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു.'' മറുപടി: "കർത്താവേ, ഞാനെന്താണ് അങ്ങേയ്ക്കായി ചെയ്യേണ്ടത്? അങ്ങയുടെ വചനം പോലെ എന്നിൽ ഭവിക്കട്ടെ.'' 1038. സമൂഹത്തിൽ ഉണർത്തുമണിക്ക് താഴെവരുന്ന പ്രാർത്ഥനകൾ ചൊല്ലുന്നു:  V) Benedicamus Patrem et Filium cum Sancto Spiritu. R) Laudemus et superexaltemus Eum in saecula. V) Sanctus, sanctus, sanctus, Dominus Deus Sabaot. R) Pleni sunt coali et terra Gloria tua: Hosanna in excelsis. V) Gloria Patri et Filio et Spiritu Sancto. R) Cum Maria, per Mariam, in Maria. Amen. 1039. നേതാവ്: "നമുക്ക് പരിശുദ്ധാത്മാവിനെ...

(128) ഭാ​ഗം 1: ആരോഹണം

122. സമൂഹം 1025. നിശ്ചിത സമയത്തിന് ഏഴുമിനിറ്റ് മുമ്പുള്ള ഒരുക്കമണിയോടു കൂടിയാണ് ഓരോ സമൂഹാഭ്യാസവും പ്രഖ്യാപിക്കപ്പെടുന്നത്. എല്ലാവർക്കും തങ്ങളുടെ സ്ഥലമോ വസ്തുക്കളോ ക്രമരഹിതമായി ഇട്ടിട്ടുപോകാതെ ഒരുക്കം നടത്തി സജ്ജരാകുവാൻ ഇതുവഴി സാധിക്കും. അതേസമയം മറ്റേതൊരു ആവശ്യത്തിനും ഇത് സമയം നല്കുകയും ചെയ്യുന്നു. 1026. ഭക്തഭ്യാസമോരോന്നിനുമുള്ള മണി ആഘോഷമായും പ്രസന്നമായും അഞ്ചുമിനിറ്റു നേരം, അതായത്, നിശ്ചിത സമയത്തിന് മൂന്നു മിനിറ്റു മുമ്പും രണ്ടു മിനിറ്റ് ശേഷവും അടിക്കും. മണിയടിയുടെ സമയത്ത് ഓരോരുത്തരും തനിക്കു നിശ്ചയിക്കപ്പെട്ട സ്ഥലത്ത് മണിനാദത്തിൽ നിന്നുതന്നെ ആശീർവ്വാദം സ്വീകരിക്കുന്നുവെന്ന മട്ടിലും പ്രാർത്ഥനയ്ക്ക് കൂടുതൽ മെച്ചമായി സ്വയം ഒരുങ്ങുന്നതിനുമായി മുട്ടുകുത്തി നില്ക്കണം. 1027. ദിനംപ്രതിയുള്ള ഏഴു ഭക്തഭ്യാസങ്ങൾക്കുള്ള വ്യത്യസ്തമായ ഒരു മണിയും ദിനംപ്രതിയുള്ള ഏഴു ഭക്തഭ്യാസങ്ങൾക്കുള്ള ഒരുക്കത്തിന് ഇലക്ട്രിക് മണിയും നമുക്കുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഏറ്റവും ആഘോഷമായ തിരുനാൾ ദിനത്തിലെ വേസ്പരയ്ക്കും ദിവ്യബലിക്കും, ഒരു ഗായകസംഘം പോലെ ആ മണികളെല്ലാം ഒരുമിച്ച് ശ്രുതിമധുരമായി മുഴങ്ങണം. 102...

(127) ഭാ​ഗം 1: ആരോഹണം

എട്ടാം ഭാഗം: സ്വർഗ്ഗീയ സംഭാഷണങ്ങൾ 121. നിയോഗങ്ങൾ 1016. - അനുദിന പ്രാർത്ഥനയ്ക്ക് - ഏതു മണിക്കൂറിനും 1. കൃപാവരാവസ്ഥയിലുള്ള ആത്മാവിൽ അധിവസിക്കുന്ന ദൈവിക ത്രിത്വത്തിന് നമ്മുടെ എല്ലാ സമയവും പ്രതിഷ്ഠിക്കുന്നു. 2. തന്റെ ജീവിതസഖിയായ രഹസ്യാത്മക ആത്മാവുമായുള്ള പരിശുദ്ധ ത്രിത്വത്തിന്റെ ദൈവൈക്യത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും. 3. ദൈവത്തിന്റെ അവതരിച്ച പുത്രനായ യേശുക്രിസ്തുവിലെ മനുഷ്യസ്വഭാവവുമായുള്ള ദൈവസ്വഭാവത്തിന്റെ ഇരുസ്വഭാവസംയുക്തതയുടെയും ദിവ്യകാരുണ്യ ഐക്യത്തിന്റെയും നീതിമാന്മാരുടെ ആത്മാവുകൾക്കുമേലുള്ള പരിശുദ്ധാത്മാവിന്റെ എല്ലാ വർഷത്തിന്റെയും മഹത്വത്തിനും സ്നേഹത്തിനും. 4. അമലോത്ഭവം മുതൽ സ്വർഗ്ഗത്തിലേക്കുള്ള മഹത്വപൂർണ്ണമായ ആരോപണം വരെയുള്ള വിശുദ്ധിയിലെ നിരന്തരവും അവർണ്ണനീയവുമായ പരിശുദ്ധ കന്യകയുടെ പുരോഗമനങ്ങളുടെ മഹത്വത്തിനും സ്നേഹത്തിനും. 5. തിരുസ്സഭയിലെ യേശുവിന്റെ സാന്നിദ്ധ്യത്തിനും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനുമുള്ള മഹത്വത്തിനും സ്നേഹത്തിനും. 6. സകല വിശുദ്ധരുടെയും സമർപ്പണങ്ങളുടെയും അതുപോലെ തന്നെ അവരുടെ ദൈവസ്നേഹത്തിന്റെ പ്രദർശനത്തിന്റെയും ദൈവദൃഷ്ടിയിൽ വളരെ അമൂല്യമായ അവരുടെ മരണങ്ങളുടെയു...